Skip to main content

ബിരിയാണിക്ക് കൊണ്ടു വന്ന ആട്.

*"ബിരിയാണിക്ക് കൊണ്ടു വന്ന ആട്... "*
നേരം വെളുക്കുന്നതിനു മുൻപേ മൂന്നാല് ആടിന്റെ തൊള്ള തുറന്നുള്ള കരച്ചിൽ കേട്ടാണ് ഉണർന്നത്.. ഈ കൊച്ചു വെളുപ്പാൻ കാലത്തു എവിടുന്നാണ് ഈ ആടിന്റെ കരച്ചിൽ, അമ്മയോട് കാര്യം തിരക്കിയപ്പോളാണ് മനസിലായത് അപ്പുറത്തെ നൗഷാദ് ഇക്കാന്റെ മോളുടെ നിക്കാഹിനു ബിരിയാണി വെയ്ക്കാൻ ചന്തയിൽ നിന്നു  കൊണ്ടു വന്നതാണ്... തലയിലേക്ക് പുതപ്പു വലിച്ചിട്ട് ഞാൻ വീണ്ടും കിടന്നു...
കാപ്പി കുടി കഴിഞ്ഞിട്ടു വിവാഹ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.. പറന്പിൽ കൂടി കടന്നു പോയപ്പോൾ മരത്തിൽ കെട്ടിയിരുന്ന ആടുകളെ ശ്രദ്ധിച്ചു, മൊത്തം മൂന്നു കിടത്താൻമാർ  അതിൽ രണ്ടണ്ണം കാറി വിളിക്കുന്നു, കൂട്ടത്തിൽ കറുത്തവൻ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു.. അവന്റെ നിൽപ്പു കണ്ടിട്ട് സഹിക്കാതെ ഞാൻ ചെന്ന് പറഞ്ഞു ഡാ നാളെ ഈ സമയത്തു അടുപ്പിൽ കിടന്നു തിളയ്ക്കും, അവൻ കൂസലില്ലാതെ പറഞ്ഞു ഡാ ചെക്കാ പാരമ്പര്യമായി ഞങ്ങൾ  ബിരിയാണിക്ക് സമർപ്പിച്ചവരാണ്, കൂടാതെ എന്റെ ജനനവും ഒരു ബിരിയാണിക്ക് വേണ്ടിയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല എന്നു മനസിലാക്കി കിടത്താൻ മനസ്സിൽ പറഞ്ഞു.. ഒരാടിനെ മനസിലാക്കാത്തവൻ പോട്ടെ അവൻ തന്റെ കഥ പറഞ്ഞു
കുളത്തുപ്പുഴയിലെ നാസർ  ഇക്കാന്റെ മോളുടെ നിക്കാഹിനു ബിരിയാണി വെയ്ക്കാൻ കൊണ്ടു വന്നതായിരുന്നു എന്റെ വാപ്പാനെ...
എന്നാൽ പെട്ടന്നുണ്ടായ ഹർത്താൽ പ്രമാണിച്ചു നിക്കാഹ് മാറ്റിവച്ചു വാപ്പാനെയും കൂടെയുണ്ടായിരുന്ന മറ്റു രണ്ടു ആടിനെയും അയലത്തെ ആമിന താത്തയുടെ തൊഴുത്തിലേക്ക് മാറ്റി.... നിക്കാഹ് കഴിഞ്ഞു ആറു മാസത്തിനു ശേഷം ആമിന
താത്തയുടെ പെണ്ണാടിനു ഞാൻ ജനിച്ചു..
പെട്ടന്നു തൊട്ടടുത്ത മറിയാച്ചേട്ടത്തിയുടെ രണ്ടു പെണ്ണാടുകൾ പതിവില്ലാതെ ടീവിയിൽ വാർത്ത കേൾക്കാൻ തിടുക്കം കാട്ടി... പക്ഷെ അവരുടെ മനസ്സ് എനിക്ക് മനസിലായി, നാളെ ഹർത്താൽ ഉണ്ടായിരുന്നങ്കിൽ......

Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...